6/18/14

എല്ലാവരും ചെയ്യുന്നത് തന്നെ

 ഛീ അശ്ലീലം പറയാതെ
അതാ ഒരു ദുശീലം
എല്ലാരും ഫക്കേർസ് അല്ലേടീ
ഞാനിതുവരെ അല്ല,
എന്നാലോ എന്റെ അച്ഛനും അമ്മയും ബന്ധുക്കളിൽ‌പ്പലരും അതേ.
ഞാൻ അല്ല.
എന്നാപ്പിന്നെ നമുക്കത് അങ്ങട് ചെയ്താലോ
പോ നാശമേ
എന്ത്?
എടീ, ഇതൊക്കെ എല്ലാരും ചെയ്യുന്നതാ
അതിന്
നമുക്കും വേണ്ടേ
അതു പറ്റില്ല അതു പറ്റില്ല
എന്നാപ്പിന്നെ നീ കടൽക്കുതിരകളുടെ ഗർഭം കണ്ടിട്ടുണ്ടോ
നെല്ലിയാമ്പതിയിൽനിന്നു മഞ്ഞിറങ്ങി വരണപോലെ
പതഞ്ഞുപോണ ആതിരപ്പള്ളീലെ ചാട്ടം നിന്നു ചുറ്റിച്ചുഴിയണതോ
പെയ്യും പെയ്യും എന്നുപറഞ്ഞുപെയ്യാത്ത മഴയിൽ
മേഘമിങ്ങനെ കാറ്റിനെത്തണുപ്പിക്കണതോ,
അതോ കാറ്റിങ്ങനെ മേഘത്തെതണുപ്പിക്കുന്നതോ,
പൈതൽമലയിലെ ആട്ടിൻ കുട്ടികൾ
അമ്മയെത്തിരഞ്ഞു മേഘങ്ങളിലേക്കു കുതിച്ചുകയറണതോ.
ഒരു പൂവിരിഞ്ഞതിന്റെ കഴുത്തിനുപിടിച്ചുലയ്ക്കാൻ തോന്നിയാലോ
പോ നാശമേ, ഈ ജനാലയിൽനിന്നുനോക്കുമ്പോ
ഈ റോഡിങ്ങനെ നീണ്ടുപോണതെങ്ങോട്ടാണ്,
ഇനി ചായകിട്ടണേൽ കുറേ നടക്കണം, എനിക്കെങ്ങും വയ്യ.
ഈ തിരുവനന്തപുരത്തിപ്പോ എന്തൊരു തണുപ്പാണ്,
രണ്ടാം ലോകമഹായുദ്ധം ഇതുവരെ തീർത്തിട്ടില്ല,
ഓ, നിനക്കതും കൂടി തീർക്കണമെന്നുണ്ടാവുമല്ലേ,
ഞാൻ നമ്മുടെ ഹാൾടിക്കറ്റെടുത്തുവെക്കുകയും പെൻസിലു കൂർപ്പിക്കുകയും ചെയ്യുന്നു.
ഈ പെൻസിൽ, ഓ ഫക്കിങ്ങ് കൂൾ
ഗാന്ധിജി ഇപ്പോഴും ചാവാതെയിരുന്നു ഉപ്പുകുറുക്കുന്നു,
ഉപ്പോ കോപ്പോ ഒണ്ടാക്കിയാലും കാര്യമില്ല,
പൊതുവിജ്ഞാനത്തിനെ ചില ചോദ്യങ്ങളാക്കാമെന്നല്ലാതെ.
നമുക്കൊരു സ്കോപ്പില്ല, ഒന്നിനും,
സീ ഇതൊക്കെ ഒരു സഹകരണമാണ്,
സ്ത്രീസ്വാതന്ത്ര്യം എന്നുപറഞ്ഞാൽ,
ഇഷ്ടമുള്ളോന്റെ കൂടെക്കിടക്കലാണ്.
അല്ലെങ്കിൽത്തന്നെ ഈ കണ്ട്രി ഇന്ത്യൻസ്,
സ്വാതന്ത്ര്യം കിട്ടിയിട്ടും ഇനിയെന്തെല്ലാം കിട്ടാനിരിക്കുന്നു,
കാട്ടിത്തരും പക്ഷെ തരില്ല,
ഇതെന്തൊരു സ്വാതന്ത്ര്യമാണ്,
ഹോ ഇതെന്തൊരു പരീക്ഷയാണ്.
ഗ്വാട്ടിമലയിലിപ്പോ സർക്കാരുണ്ടോ
യൂറോപ്യൻ യൂണിയൻ സി ഐ ടി യു വിൽ ചേരുമോ
എന്നാലും നീ എന്നോടെങ്കിലും ചേരുന്നോ,
പാമ്പ്, പട്ടി, പഴുതാര, പല്ലി, തുമ്പി, പൂമ്പാറ്റ,
എല്ലാത്തിനും എല്ലാം നടക്കുന്നു,
ഹോ എനിക്കുമാത്രം, അയ്യോ അയ്യോ
ഇതെന്തൊരു കൊസറക്കൊള്ളിയാണ്,
വേതാളക്കുനിഷ്ടുപ്പാണ്.
നേരം വെളുത്തേയുള്ളൂ
ഈ ഹോട്ടലിന്റെ രജിസ്റ്ററിലെഴുതിയൊപ്പിട്ട
മിസിസും മിസ്റ്ററും ഹാ, ഭാഷയുടെ പല്ലിവാലുകൾ.
ഇവിടുന്ന് അരമണിക്കൂറ് നടന്നാൽ യൂണിവേഴ്സിറ്റി കോളേജിലെത്തും
ഞാനിങ്ങനെ കുറച്ചുനേരം കൂടി കിടന്നോട്ടെ
ഇന്നു മാപ്പിൽ ഏതു സ്ഥലം ചോദിച്ചാലും ഞാൻ കാട്ടിത്തരും
അവിടെയെല്ലാം ആരെങ്കിലും കിടന്നുചുംബിക്കുന്നുണ്ട്
എന്തൊരു വഷളൻ ലോകമാണല്ലേ
മഞ്ഞും മഴയും വന്നു പറ്റിപ്പിടിക്കുന്നതുകണ്ടില്ലേ,
നിറഞ്ഞാലും നിറഞ്ഞാലും തിര പിന്നെയും പിന്നെയും പൊങ്ങുന്ന കണ്ടില്ലേ,
എത്ര പുഴ വന്നൊടുങ്ങിപ്പോയിരിക്കുന്നു,
എടീ, വൈകിട്ടു നമുക്ക് ശംഖുമുഖത്തുപോകാം,
കടലുകണ്ടിരിക്കാം,
ഈ ലോകത്തിന്റെ സകല കാമപ്രാന്തും അതിലുണ്ട്
ഇതൊക്കെ എല്ലാരും ചെയ്യുന്നതാ,
നീ ചിരിക്കണ്ടാ,
ഞാൻ കമിഴ്ന്നുകിടന്നേക്കാം,
ഇനി ജനാല അടച്ചിടാം,
ഈ ആകാശമിതെല്ലാം കണ്ടിരിക്കുന്നു,
മീനുകൾക്കിങ്ങനെ പലതും തോന്നും,
എനിക്കും തിരകളെപ്പോലെ കുത്തിമറിയാൻ തോന്നുന്നു,
നീയിനി ഇങ്ങോട്ടടുത്ത് കെട,
ഇങ്ങനെ ഇറുകിപിടിക്കുമ്പോഴാണ് മുന്തിരികൾ പൂക്കുന്നത്
നിന്റെ മുടിയിഴകൾ വീണിട്ടാണ് എന്നിൽ മയിലുകൾ വന്നുനൃത്തം തുടങ്ങുന്നത്,
നീ ഒരു പക്ഷിയെപ്പോലെ കുതറാൻ തുടങ്ങുമ്പോൾ
ഞാൻ നിന്റെ തൂവലുകളിൽ മഴകളെപ്പൊതിഞ്ഞുതരും,
എന്റെ നെഞ്ചിലേക്കൊട്ടുമ്പോൾ നിന്റെ ഓറഞ്ചുകൾ കിനിഞ്ഞൊലിക്കും,
നിന്റെ ചുണ്ടുകൾകൊണ്ടൊപ്പുമ്പോൾ
ഉരുകിവരുന്ന ഒരു കൽക്കണ്ടത്തിന്റെ അലിപ്പുതോന്നും,
കുറച്ചുനേരം കൂടിത്തരൂ അസൂയപിടിച്ച സമയമേ,
നമുക്കൊന്നുകൂടി പുതച്ചുകിടന്നുറങ്ങാം,
എന്നിട്ടൊരുമിച്ചുകുളിക്കാം,
വഴിയിലെന്തെങ്കിലും കഴിക്കാം,
ഓട്ടോയിൽ വേഗം പോവാം.
ഡിസ്ക്ലേയ്മർ: ഇതൊക്കെ എല്ലാരും ചെയ്യുന്നതാ.

2 comments:

Nidheesh Varma Raja U said...

ഒന്നുകൂടി അടുക്കി വയ്കാം എന്ന് തോന്നി....

ajith said...

എല്ലാരും പറയുന്നതാ.....!!