2/24/14

ബ്രോ! ദേണ്ടെ മിന്നുന്നു

എന്നെ ഞാനൊന്നു സമ്മതിക്കണം
ഇത്രയെഴുതിയിട്ടും എനിക്കു മനസ്സിലാവുന്നില്ല,
ആരോടുള്ള പ്രണയത്തിനാലാണ് ഈ സർക്യൂട്ടിലൊക്കെ കവിത ഇങ്ങനെ മിന്നിക്കുന്നതെന്ന്.
എനിക്കു തന്നെ മനസ്സിലാവാത്ത കവിത വായിച്ചിട്ട്
ഓ ബ്രോ! ഞാനെങ്ങനെ ഇങ്ങനെയായി
സമയം വരും സമയം വരും
ദാസന്റെ ഒരു സമയം!
അപ്പോൾ വരും ഈ കവിതയ്ക്കൊക്കെ ഒരു കാലം
അപ്പോൾ ഈ കവിതയുടെയൊക്കെ ചെരുപ്പഴിക്കാൻ
എനിക്ക് യോഗമുണ്ടാകുമോ ആവോ ( അതോ അന്നേരം സ്റ്റാൻഡ് വിട്ടുപിടിക്കേണ്ടി വരുമോ)

പണ്ട് പണ്ട് പണ്ട്,
വളരെപ്പണ്ട് പണ്ട്
ഒരു തെങ്ങോല അനങ്ങിയാലും ഞാൻ കവിതയെഴുതുമായിരുന്നു.
നിലാവും, മഴയും, വെയിലും, പ്രണയവും, കടലും
ഈ പ്രിയനറിയാതെന്ത് പ്രതിമാനകല്പനം മലയാള കവിതയിൽ ;

അത്രയും പണ്ടല്ലാത്ത പണ്ട്
കടുത്ത വിരഹവും , ( എന്തിനോവേണ്ടി തിളയ്ക്കുന്ന, അതല്ല അതല്ല )
പ്രണയവും, ഹോ ഞാനിങ്ങനെ
കാറ്റിലുലയുന്നൊരറ്റപ്പനമരമായേറെക്കവിതകൾ ചൊല്ലി

ഇന്നലെവരെയെത്തുന്ന പണ്ട്, അത്രയും പണ്ട്

അതേ ബ്രോ! എനിക്ക് വിപരീതബുദ്ധിയും വിമതപ്രണയവും തോന്നി
വിവശകാലേ വിമതപ്രണയം,
അതികലശലായ് ശലഭശകലമേ,
കാറ്റിലിങ്ങനെ പാറുന്നു നാം,
കവിതകളിങ്ങനെ (‘ഈവല്ലിയിൽ നിന്നു ചെമ്മേ,
പോകുന്നിതാ പറന്നമ്മേ’)  പക്ഷേ
(‘തെറ്റീനിനക്കുണ്ണീ ചൊല്ലാം‘)  ഇത്
No hard feelings, dude
എത്രമിന്നിച്ചിട്ടും തെളിയാത്ത ഒരു സീനാണു ബ്രോ!

ഇന്ന് എന്നാവുന്ന പണ്ട്
feeling എന്തു കോപ്പിലെ കവിതയാ ഇത്,
ലവൾക്കെങ്കിലും മിന്നുമോ എന്തോ, ദെന്ത്?






3 comments:

കൊമ്പന്‍ said...

കവി ആവാത്ത കവിയുടെ ആവലാതി

Harinath said...

വായിച്ചു.

priyan said...

അങ്ങനെയങ്ങനെ