2/6/14

ആകാശത്തിൽ (താഴെ ഭൂമിയിലും)


മറക്കുവതെങ്ങനെ
നമുക്കീയോർമ്മകൾ മാത്രമുള്ളപ്പോൾ.
നമ്മെത്തനിച്ചാക്കിയകലും നിഴലുകൾ
വേനലിലഞ്ഞലഞ്ഞുപറന്നുഴലും പക്ഷികൾ
നമുക്കീഭൂമിയിൽ
അതിനുമേലെയാകാശത്തിലൂടിങ്ങനെ
നാം ചിറകുകളാൽ തുഴയുമ്പോഴീ വേനൽ‌പ്പുഴ-
അതിനുമേലെ രാത്രിയൊരുമരമായി വളരുന്നുപടരുന്നു,
നാമതിൻ ചില്ലകളലിലാർത്തരായ്ച്ചേക്കേറിയതിൻ കനികൾ മോഹിപ്പൂ,
തണൽത്തേടിയലഞ്ഞിടുന്നു,
മാഞ്ഞുപോമോരോരാവുമാഞ്ഞ പകലിൻ വേനൽവെയിലിലും.
ഒരുനാൾ ആകാശം പോലും നമ്മെവിട്ടുപോം,
ശുന്യതയിൽ ചിറകുകളോ, താഴെ ഭൂമിയോ ഇല്ലാതെ,
ആകാശം സ്വന്തമല്ലാത്ത പക്ഷികളേ നമുക്ക്,
വിജയം ഒരുപടികടന്ന പരാജയം മാത്രമോ?

No comments: