12/29/13

കൊഴിയുമിലമഞ്ഞകൾ



പഴുത്തിലമഞ്ഞയായ് കൊഴിയുന്നുകാറ്റിൽ
ഉച്ചമയക്കത്തിൻ വിഭ്രമക്കിടക്കയിൽ
പൊള്ളും ശ്വാസം വിങ്ങും നെഞ്ചിടിപ്പോടെ
പകൽക്കിളിപറന്നുതീർക്കാത്ത
ഏകാന്തതമീയാകാശത്തിനുകുറുകേ
പഴുത്തിലമഞ്ഞകൾ അറ്റുവീഴുന്നു.
പൊള്ളുന്നുസർവ്വം ജ്വലിക്കുന്നു,
കാറ്റിനാൽക്കരിയുന്നിളംപൂവാംകുരുന്നിലകൾ
കിടപ്പുമുറിയുടെ ചുമരിൽ വികൃതമാം നിഴൽച്ചിത്രങ്ങളിൽ
അസ്ഥിരൂപങ്ങളായ്ക്കാലം എഴുതാതിരിക്കുവതെങ്ങനെ
പറയാതെയല്ല, പറയാതെയറിയാതെയല്ല
പഴയപ്രണയത്തിന്റെചാരങ്ങൾ കെടാതെജ്ജ്വലിക്കുന്നതുമല്ല
എത്രപാരായണക്കെടുതിയിലുംതീരാതെ
രാമായണക്കണ്ണീരൊഴുകുന്നുണ്ട് വെയിൽക്കടലിൽ
അടങ്ങുനില്ലോളങ്ങളെത്രദൂരവും
സർവ്വവും വാട്ടുന്നവെയിലിൽ,
അറ്റുപോവുമാശ്വാസത്തിൻ മറുകരകൾതേടി
പകൽക്കിളിപറക്കുന്നുണ്ട്, പനിക്കുന്നുണ്ട്,
അശാന്തമായുറങ്ങുന്നുണ്ടുച്ചക്കിടക്കയിൽ,
വഴിമറന്നവസന്തങ്ങൾക്കും, പൊഴിയുമീക്കാനനമഞ്ഞകൾക്കും
എത്രദൂരങ്ങളൊഴുകും പകലശാന്തം, പകലശാന്തം,
ഒറ്റയ്ക്കീപനിക്കിനാക്കൾ പഴുത്തിലമഞ്ഞപ്പകലുകൾക്കൊഴിയുമ്പോഴും
ബാക്കിയെത്രമരങ്ങൾസാക്ഷി, ഇലമഞ്ഞകൾകൊഴിയുമ്പോഴും.

1 comment:

Unknown said...

Panikidakayile pakalurakinte sheshipay omana vibramangal ....pakal ashanthamennu thonnipikunna theekshna chinthakal ...great..