11/13/13

രാനിമിഷങ്ങളിലോരോനിമിഷങ്ങൾ



തോഴീ നിൻ നിശ്വാസങ്ങളുടെ കനൽച്ചൂടിൽ
ജീവനിൽ വീണമഴത്തുള്ളികൾപെയ്തതാർദ്രമായ്
എത്രനോവുകൾക്കുമേലിറ്റുന്നു മെല്ലെ മെല്ലെ.
പ്രണയത്താലതിന്നാദ്യലഹരിയാൽ,
നിലാവിനാൽ നെയ്ത കുപ്പായങ്ങളണിഞ്ഞുനാം
നിമിഷങ്ങളാം ശലഭങ്ങളെ തിരഞ്ഞുതിരഞ്ഞ്
തോഴീ നീയറിയാതെ ഞാനുരുകും ജലമായ് നീരാവിയായ്
നിൻ ശ്വാസത്താൽ നേർത്തുപോവുന്നു
അകലേയ്ക്കെങ്ങോപോയ്മറഞ്ഞതോ
നോവിൻ നിലാമഴകളാൽനനഞ്ഞതോ
ഒരുവിങ്ങലാൽ മനസ്സിൻ തേങ്ങലാൽ എത്രനേരമൊടുങ്ങുയിതോ,
നിൻ നീഹാരത്താൽ നീ പെയ്ത രാപ്പൂവിൻ മിഴിയിൽ,
ചുംബനങ്ങളാൽ ചുവന്നുചുവന്നു, ആലിംഗനത്താൽ മുറുകി മുറുകി
പ്രണയത്താലേറ്റം തീവ്രമതിലോലമായ് ചിന്തയാലെരിഞ്ഞ്
രാവിലുദിച്ചു ചിതയിൽനിന്നുണർന്ന ശലഭങ്ങൾ;
എത്രനിമിഷങ്ങൾ ബാക്കിയാണെന്നു ചോദിക്കുവതീരാവിൽ
ഉത്തരമേതെന്നറിയാതെ ചോദ്യങ്ങൾ ചോദ്യങ്ങൾ മാത്രം
ഉരുകുന്നൂ നിൻ നിശ്വാസത്താൽ ആർദ്രമായ് ഈ നോവുകളിൽ
ചോരയിറ്റുന്നൂ വിങ്ങലായ് പെയ്യുന്നു,
ആദ്യത്തെമഴ പനിക്കുന്നു
മദഗന്ധത്താലുന്മാദമിയറ്റുന്നു.

No comments: