10/30/13



അകലെയകലെ മഞ്ഞുരുകിമഴപെയ്തുവെയിൽചാഞ്ഞമലയോരങ്ങളിൽ,
ഏറെയേറെദൂരത്ത് കൺചിമ്മും നക്ഷത്രമേ,
ആകാശദാഹിയായ വെയിൽകൊതിയനായ മാമരമേ
ഒരുസ്വരത്തിനേതുസ്വരമെന്നപോലെകേൾക്കാദൂരത്തെങ്ങോ
കാനനസദൃശത്തിൽ പുഴയിരമ്പുന്നചോലയിൽ
പുതപ്പിനാൽ മൂടി വെയിൽ വൈകിത്തെളിയുന്ന പ്രഭാതത്തിൽ
ഒരുസുന്ദരിപ്പെണ്ണിനെപ്പോലെ ഉറങ്ങുന്ന നാട്ടുവഴികളിൽ,
പതിയെപതിയേ നടന്നുപോവുന്നു മരണവും ജീവിതവും;
വാക്കുകൾക്കകലെ, പൊരുളുകൾ പരതാതെ, കാണാപരപ്പോളം,
എന്തിനു ജീവിച്ചു എന്നചോദ്യത്തിനുമുന്നിൽ മരണം വന്നുനിൽക്കുന്നു;
മെഴുകുതിരികളെരിയുന്ന പ്രാർത്ഥനകളുടെ യാതനയിൽ,
നിർഭരമായ മരണമേ, നീ വരുന്നതാണീ വഴികളിൽ,
പെണ്ണും മണ്ണും, നിന്റെ നഖങ്ങളും കാമവും ചുംബനങ്ങളും
വെയിൽചാഞ്ഞ മലയോരങ്ങളിൽ, മഞ്ഞുരുകിപ്പുതയും രാവുറക്കങ്ങളിൽ
കാമത്തിൻ ദീപ്തിയായെരിയും മെഴുകായ്, നീ വന്നുനിൽക്കുന്നു.

No comments: