11/1/13

തോന്നിപോലീജിവിതം കിനാവിനാൽ ദുർബലം



രാവിരുട്ടിനുകനമേറും നേരം
ഒറ്റയ്ക്കിരുന്നൊരുപാടുനേരം
പറയാനുണ്ടേറെയെന്നോർത്തനേരം
ചുടുനിശ്വാസമർദ്ധോക്തിയൂർദ്ധമായുമ്മകളിൽ,
കണ്ണീരിനാലേറെദീപങ്ങൾതെളിച്ചിരുളിൽ.
രാവിരുട്ടിനുകനമേറും നേരം
ഒറ്റയ്ക്കിരുന്നൊരുപാടുനേരം
ആരോപാടുന്നുവെന്നുതോന്നി
ആരാരോകാത്തിരിപ്പെന്നും തോന്നി
ഇല്ലമൊട്ടില്ലാപ്പൂക്കളില്ലാപൂക്കൾ വിടർന്നൂ
ഇല്ലസൌരഭ്യത്താൽനിറഞ്ഞില്ലാനിലാവുലഞ്ഞുവെന്നും
പിന്നെ പുഴപതിയെചാരത്തായ്
ചന്ദ്രനെത്തഴുകിനിന്നഴകായ്പിന്നെയും പിന്നെയും തോന്നി
തോന്നിപോൽ നിശ്വാസച്ചൂടിനാലുമ്മകളുരുകുമ്പോലെ
പ്രണയത്താൽ വെമ്പും കിനാക്കൾപെയ്തുമുറ്റംനിറയെ
മഴയാൽ രാവിരുട്ടിനുനൂൽനനവുതന്നുന്മാദമിയന്നുവെന്നും
തോന്നിപോൽ രാവെളുക്കുവോളം
ഇരുൾ കനത്തുവെന്നും, നിലാവുറഞ്ഞുവെന്നും,
ചുംബനം നൽകിയെന്നും അവൾ മഴയായ് വന്നുവെന്നും,
കിനാനൂലുപോൽ പുഴ നമ്മെ കോരിത്തരിച്ചുവെന്നും
തോന്നിപോലുന്മാദത്താൽ പലതും പലരും
ഭ്രമിച്ചുപുലർന്നുപോയ് പുതിയപ്രഭാതം,
പഴയമനുഷ്യർനാമറിയുന്നൂ അയ്യോ!
ആശയറ്റവർക്കെത്ര ദുർബലം ഈ കിനാജീവിതം.

No comments: