1/20/14

ജ്വാലകൾ


നിഴലിൽത്തെളിഞ്ഞ വിളക്കേ, നിൻ
ജ്വാലയാലിരുൾനിറച്ചജീവനേ,
കിനാക്കളാലെണ്ണനീൾമിഴികളിൽ
ഏതേതുദൂരങ്ങളിൽ ചെറുതിരികളാൽ
ഭ്രമിപ്പൂ അകലങ്ങളകന്നരികെയെന്നെപ്പോഴും-
കേവലത, കാറ്റിലീ സ്ഫുലിംഗങ്ങൾ
ആരംഗുലികളാൽ മാറോടടക്കുന്നു
തമസ്സിൻ ഹൃദന്തങ്ങളെ,
പഴയപാഴ്ക്കിനാക്കളെ-
യേറെക്കാത്തതാമീക്കൽവിളക്കുകൾ
തെളിയാനാളങ്ങൾ തെളിഞ്ഞിടുമ്പോൾ
തെളിഞ്ഞതമസ്സിനാൽ
ചോദിപ്പൂ മനമിതിൽ,
ജ്വലിപ്പതെന്ത്, നിൻ നാളമോ
തിരളും തമസ്സുതന്നെയോ?

No comments: