9/23/17

പിന്നെയും

പൂവിടാത്ത ചില്ലയിൽനിന്നും, നേർത്തൊരിലഞ്ഞരമ്പിലെ കടലിരമ്പമേ,

വരാതിരിക്കാത്ത കാറ്റുവീശുമ്പോൾ മറന്നുപോയൊരുമഴയുടെ മഴവില്ലാകാശമേ ,

പറയാതിരിക്കുക,
നമ്മളിൽ തമ്മിൽ
മറവിയുടെ മഞ്ഞനിറഞ്ഞടർന്ന പാതയോരത്തെ ഇലകളെ,

ഏതുകാറ്റിനാൽപ്പാറുന്നു നമ്മളിലകൾ, നനഞ്ഞൊട്ടുന്നോർമ്മകളുടെ ചുടുനിശ്വാസത്താലുരുകും മഴകളിൽ,

നനഞ്ഞുവെന്നോ
നമ്മളിലപ്പക്ഷികൾ പ്രാണന്റെ  പിടച്ചിൽകൊണ്ടുപിന്നെയുമെത്തുന്നു,

പിന്നെയും,

പതിവുപോലെ ഹതാശരാവുന്നു പൂക്കാത്തചില്ലകളിൽ ചിദാകാശദിക്കുകളിൽ.

No comments: